ചബഹാർ തുറമുഖ നടത്തിപ്പിൽ പ്രതിസന്ധി; ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും

2025 ഒക്ടോബര്‍ മുതല്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തുടര്‍ന്ന് 2026 ഏപ്രില്‍ 26വരെ ഇളവ് നീട്ടുകയായിരുന്നു. യുദ്ധ സാഹചര്യത്തില്‍ ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടില്‍ യുഎസ് നില്‍ക്കുമ്പോള്‍ തുടര്‍ന്നും ഇളവ് നീട്ടാനുള്ള സാധ്യത വിരളമാണ്.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് ആണ് ചബഹാര്‍ നിയന്ത്രിക്കുന്നത്. ചബഹാര്‍ തുറമുഖ കമ്പനിയില്‍ ഐപിജിഎല്ലിനുള്ള ഓഹരികള്‍ തല്‍ക്കാലം ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് പദ്ധതി.2025 സെപ്തംബര്‍ 29നാണ് അമേരിക്ക ചബഹാര്‍ തുറമുഖത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമായാണ് ചബഹാര്‍ തുറമുഖത്തെ കണക്കാക്കുന്നത്. ചബഹാര്‍ തുറമുഖത്തില്‍ ഇന്ത്യ ഇതുവരെ 12 കോടി ഡോളറോളം നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം സാധിക്കുമെന്നതാണ് ചബഹാര്‍ തുറമുഖത്തിന്‍റെ പ്രത്യേകത.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring